Mittwoch, 9. März 2011

പ്രവാസിയുടെ മരണം

ബക്കര്‍ ലേഖനം വായിച്ചു, നന്നായിരിക്കുന്നു, അവതരണം കൊള്ളാം എന്ന് പറയാന്‍ കഴിയുന്ന ഒരു ഉള്ളടക്കമാല്ലല്ലോ.
കളങ്ക മില്ലാതെ പറഞ്ഞോട്ടെ? മനസ്സിനെ വല്ലാതെ തട്ടി നോവിച്ചു. കൂട്ടത്തില്‍ വവനൂര്‍ കാരന്‍ എന്‍റെ സുഹൃത്ത്‌ ഹംസ റിയാദില്‍ നിന്ന് മരണപെട്ട സംഭവം ഓര്‍മയില്‍ വന്നു. ഒരു സന്ധ്യ സമയം ഷോപിങ്ങിനിടെ (ഞാന്‍ ഒരു മാസത്തിനിടയില്‍ അവധിക്കു നാട്ടില്‍ പോവാന്‍ തയ്യാറാവുകയായിരുന്നു) ഹംസാക്കയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവു ആലൂര്‍ സലാം വില്ലിച്ചു പറയുന്നു " എവിടെയന്നെങ്കില്ലും ഉടന്‍ വരണം അളിയന്‍ നെഞ്ച് വേദന എന്ന് പറഞ്ഞു വിള്ളിച്ചിരുന്നു നമുക്ക് പോവാം"
കയ്യിലിരുന്ന പോതിയെല്ലാം അതെ കടക്കാരനെ ഏല്പിച്ചു ടാക്സി പിടിച്ചു ഹംസക്കയുടെ റൂമില്‍ ഓടിയെത്തി. വഴിനീളെ ഉള്ള ബ്ലോക്ക്‌ വല്ലാതെ ആലോസരപെടുത്തി എന്ന് പറയേണ്ടതില്ലല്ലോ. ആദ്യം ഒരു ക്ലിനിക്കിലെത്തിച്ചു, B P നോക്കിയാ സിസ്റ്റര്‍ന്‍റെ മുഖം കണ്ടപ്പഴേ കാര്യം ഗുരുതരമാണെന്ന് തോന്നി. ഡോക്ടര്‍ വന്നു ഉടന്‍ റിയാദിലെ ശുമേഷി സെന്‍ട്രല്‍ ആശുപതിയിലെതിക്കാന്‍ അവസ്യപെട്ടു. ഞാന്‍ ഒരു ആംബുലന്‍സ് ആവശ്യപെട്ടപോള്‍ 'സമര്‍ത്ഥനായ' ഡോക്ടര്‍ ഒഴിഞ്ഞു മാറി. ക്ലിനിക്കിന്‍റെ ആംബുലന്‍സ് അകത്തു കടത്തിവിടില്ല, ടാക്സി നോക്ക് അതാണുത്തമം എന്ന് പറഞ്ഞ ഡോക്ടര്നോട്‌ തോണിയ അറുപ്പ് വര്ഷം പലതു പിന്നിട്ടെങ്കിലും ഇപ്പോഴും മനസില്‍ നിന്ന് മാറിയിട്ടില്ല. ക്ലിനിക്‌ വിടുന്നതിനു മുന്‍പ് ഞങ്ങളുടെ I D വാങ്ങിവെച്ചു ഡോക്ടര്‍ ഭാവിയിലെ നിയമക്കുരിക്കില്‍ നിന്ന് രക്ഷ നേടി. b P നോക്കിയതല്ലാതെ ഒരു ട്രീറ്റ്‌മെന്‍റ് നല്‍കാത്ത ഡോക്ടര്‍ക്ക്‌ എന്തിനാ ID എന്ന് ചോതിക്കാന്‍ വന്നതാ പക്ഷെ സാഹചര്യം അതിനനുകൂലമല്ല ഉടന്‍ ഹോസ്പിറ്റലില്‍ എത്തുകയാണല്ലോ വേണ്ടത് എന്ന് കരുതി Id കോപ്പി കൊടുത്തു ഞങ്ങള്‍ വന്ന അതെ ടാക്സിയില്‍ ആശുപത്രി ലക്ഷ്യമിട്ട് പറന്നു. റോഡു മുഴുവന്‍ തിരക്ക്, മനസ്സാനെങ്കില്‍ ഒരു വിതേനെയും നിയദ്രിക്കാന്‍ കഴിയുന്നില്ല. ശരീരത്തിന്നു ഒരു കുഴച്ചല്‍ അനുഭവപെടുന്നുണ്ടോ എന്നാ ഒരു സംശയം. എന്തായാലും ദൈര്യം കൈവടിയരുത് എന്ന് മനസ്സിനോട് പറഞ്ഞു. ക്ലിനികിലെക്കുള്ള വഴിയില്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന ഹംസക്ക സംസാരം തുടര്‍ന്ന്. അളിയാ ഇനി ഡോക്ടര്‍നെ കാണുന്നത് വരെ സംസാരം അല്പം കുറക്കണം എന്ന് ഞാന്‍ അവശ്യപെട്ടു. എനിക്കെന്താ ഹാര്‍ട്ട് അറ്റാക്ക് ആണോ സക്കീര്‍? ഈ ചോദ്യത്തിന്നു മുന്‍പില്‍ ഞാന്‍ വിയര്‍ത്തു. അളിയനെന്താ ഭ്രാന്ത് ഗ്യാസ് ട്രബ്ലും നെഞ്ച് വേദന വരുത്തും എന്ന് സലാം പറഞ്ഞു അളിയനെ സമാധാനിപ്പിച്ചു.
പട പേടിച്ചു പന്തളത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ICU വില്‍ കയറ്റാന്‍ സ്ഥലമില്ലാതെ നാലു ഹാര്‍ട്ട് അറ്റാക്ക് രോകികള്‍ പുറത്തു സ്ട്രെച്ചറില്‍ കിടപ്പ്. പ്രിന്‍സ്ന്‍റെ വീട്ടില്‍ നിന്നാണെന്നും പ്രിന്സെസിനെകൊണ്ട് ഡോക്ടറെ മൊബൈലില്‍ വിളിപ്പിച്ചും ഒരുവിധം അഡ്മിഷന്‍ തരപെടുത്തി.
രാത്രി 12 മണിക്ക് മറ്റുള്ളവര്‍ എല്ലാം എന്നെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു. രാവിലെ 10 മണിക്ക് മുന്‍പ് പല തവണ മറ്റുള്ളവരുമായി ഫോണില്‍
സംസാരിച്ചു കാര്യങ്ങള്‍ തിരക്കി. 10 :30 നു മരണ വാര്‍ത്തയുമായി ഇടറിയ സബ്ദത്താല്‍ സലാം വിളിച്ചു. കൂടുതല്‍ പറയുവാന്‍ സലാമിനും മറ്റൊന്നും കേള്‍ക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഓഫീസില്‍ പറഞ്ഞു നേരെ ആശുപത്രിയിലേക്ക്, മോര്ച്ചരിക്കു മുന്നില്‍ ജേഷ്ടന്‍ കുഞ്ഞു മണിക്ക ഉള്‍പടെ കുറെ പേര്‍. അല്പം കഴിഞ്ഞപ്പോള്‍ ബോഡി മോര്ച്ചരിയിലേക്ക് കൊണ്ടുവന്നു. മണിക്കുരുകള്‍ക്ക് മുന്‍പ് വാ തോരാതെ സംസാരിച്ചിരുന്ന അളിയന്‍ ഓര്‍മ്മയായിരികുന്നു എന്ന് വിശ്യസിക്കാനാവുന്നില്ല, പക്ഷെ സത്യം അതാണല്ലോ.

ലോകത്ത് എവിടെയുമില്ലാത്ത നിയമ കുറുക്കു ഉണ്ടാക്കി വെച്ചിരിക്കുന്ന സൗദി യില്‍ നിന്ന് ബോഡി നാട്ടിലെത്തിക്കാന്‍ നന്നേ പാടുപെട്ടു. പല പല ഓഫീസില്‍ നിന്ന് രേഖകള്‍ ശരിയാക്കി ചെന്നപ്പോള്‍ മജിസ്ട്രേറ്റിന്റെ ഒരു രേഖ കൂടെ വേണമെന്നായി, അടുത്ത ബന്ധു ചെന്ന് വാക്കാല്‍ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കണം. കുഞ്ഞു മണിക്ക തന്നെ കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങളില്‍ നിന്ന് കിട്ടിയ അറിവ് ജട്ജിയുമായി പങ്കു വെച്ച് എന്ന് പറയുന്നതാണല്ലോ ശരി, കാരണം കക്ഷി ഹംസക്കയെ അഡ്മിറ്റ് ചെയ്തതിനു ശേഷമാണല്ലോ അവിടെ എത്തിയത്. ഇപ്പോഴും ബാക്കി നില്‍ക്കുന്ന ഒരു സംശയം "രാത്രി അഡ്മിറ്റ്‌ ചെയ്ത ഒരാള്‍ അടുത്ത ദിവസം അതെ ആശുപത്രിയില്‍ വെച്ച് അറ്റാക്ക് മൂലം മരിക്കുന്നു. സര്‍ക്കാര്‍ നിയന്ദ്രനതിലുള്ള ആശുപത്രി മരണ സര്ടിഫികറ്റ് കൊടുത്തിരിക്കുന്നു. ഇതിനെക്കാള്‍ വലുതാണോ ഞങ്ങളില്‍ ഒരാളുടെ മൊഴി?" ഇങ്ങിനെ ഒരു നിയമകുരുക്ക് ഒരിടത്തും ഉണ്ടാവില്ല.
ബോഡി നാട്ടിലേക്കു അയക്കാന്‍ തീരുമാനിച്ച ദിവസം മുംബൈയില്‍ മഴ മൂലം അവസാന നിമിഷം ട്രിപ്പ്‌ ക്യാന്‍സല്‍ ചെയ്ത്‌ എയര്‍ ഇന്ത്യ വില്ലനായി. കുളിപ്പിച്ച് കഫം ചെയ്ത ബോഡി വീണ്ടും ഫ്രീസരിനകതെക്ക്. ദൈവത്തിന്‍റെ പരീക്ഷണം ഞങ്ങളോടൊ അതോ മരണ പെട്ട വെക്തിക്കുള്ള ശിക്ഷയോ, ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല, പരസ്പരം കാണാതെ വേതന കടിച്ചമര്‍ത്തി, കഴിയാത്തവര്‍ വിതുമ്പി.
അടുത്ത ആഴ്ച എയര്‍ ലങ്കയില്‍ കൊളംബോ വഴി കൊച്ചിയിലേക്ക്. ദുരിദം അവിടെയും തീര്‍നില്ല. കൊച്ചിയിലെത്തിയ വിമാനത്തില്‍ ബോഡി ഇല്ല. കൂടെ പോയ ബന്ദുവിനു വിവരം ഒന്നും ഇല്ല. വീട്ടില്‍ ഉറ്റവരും നാട്ടുകാരും, കൊച്ചിയിലെത്തിയ ബന്ധുക്കളും റിയാദില്‍ ഞങ്ങളും നിസബ്ധരായി. ഇനി എവിടെ പോവാന്‍ ആരോട് ചോദിക്കാന്‍.
എയര്‍ ലങ്ക ഓഫീസിലേക്ക് വിളിച്ചു കാര്യമെല്ലാം പറഞ്ഞു 15 മിനിട്ടിനുള്ളില്‍ ബോഡി എവിടെ എന്ന വിവരം എനിക്ക് തരണം എന്ന് ഞാന്‍ അല്പം ആധികാരികമായി തന്നെ പറഞ്ഞു. നല്ല വനായ ജീവനക്കാരന്‍ പറഞ്ഞ സമതിനു മുന്‍പ് തന്നെ വിളിച്ചു ബോഡി കൊലോമ്പോയില്‍ ഉണ്ടെന്നും 5pm നു കൊച്ചിയില്‍ ഇതും എന്നും അറിയിച്ചു.
ഒരുവര്‍ഷം മുന്‍പ് പാല് കാച്ചാലും കഴിഞ്ഞു മൂന്നു ദിവസത്തെ താമസതിന്നു ശേഷം പടിയിറങ്ങിയ ഹംസക്കയുടെ ചേതനയറ്റ ശരീരം
രാത്രി 8 മണിക്ക് അതെ വീട്ടില്‍ കൊണ്ടുവന്നു. അരമണിക്കൂര്‍ പൊതു ദാര്സനതിന്നു ശേഷം പള്ളിയിലേക്ക്.... ദൈവം അളിയന് പോരുത്തുനല്കുകയും നാളെ സ്വര്‍കം നല്‍കുകയും ചെയ്യട്ടെ (ആമീന്‍),
എന്നാണെങ്കിലും നിന്‍റെ വിളിക്ക് ഉത്തരം നല്‍കേണ്ട ഞങ്ങളെ ജന്മ നാട്ടില്‍ വെച്ച് മരിപ്പികേണമേ നാഥാ (ആമീന്‍).
NB: ബക്കര്‍ m മല എഴുതിയ ഒരു ലേഖനത്തിനു (20 /2 ) കമന്റ്റ് എഴുതിയതാ പക്ഷെ അല്പം ധൈര്ക്യം വന്നു കമന്റ്റ് കോളം ഉള്കൊല്ലുന്നില്ല. അതുകൊണ്ട് ബ്ലോഗില്‍ ഇടാന്‍ തീരുമാനിച്ചു.

Keine Kommentare: