Mittwoch, 9. März 2011

വി എസ് ന്‍റെ സ്ഥാനാര്‍ഥിത്വം

2006 ലെ അസംബ്ലി തിരെഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വി എസ് പോളിറ്റ് ബുറോയില്‍ അംഗം ആയിരുന്നു. അന്നും വി എസ് ന്‍റെ സ്ഥാനാര്‍ഥിത്വം വലിയ കോളിളക്കം സൃഷ്ട്ടിച്ച ഒരു സംഭവ മായിരുന്നു. ഒരു തവണ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരികെണ്ടാതില്ല എന്ന തീരുമാനം എടുത്ത് മത്സരരന്ഗത്ത്‌ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രകടനങ്ങളും പ്രക്ഷോപനങ്ങളും നടത്തി വിജയം കൈ വരിച്ചവര്‍ അതെ വികരതിനടിമാപെട്ടു വി എസ് നെ മത്സര രംഗത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചവര്‍ തിരുത്തി തീരുമാനികേണ്ട ഒരു അവസ്ഥയില്‍ എത്തി ചേര്‍ന്നു.
2011 അയപോഴേക്കും അന്ന് കരുക്കള്‍ നീക്കിയിരുന്നവര്‍ക്ക് കാര്യങ്ങള്‍ കുറെ കൂടെ എളുപ്പമാവത്തക്ക വിതം വി എസ് പോളിറ്റ് ബ്യൂറോ യില്‍നിന്നു കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്തപെട്ടിരിക്കുക യാണല്ലോ. എന്നാലും കരുക്കള്‍ നീക്കുന്നവര്‍ കുറെ കൂടി മുന്‍കരുതലോടെ ചാണക്യ സൂത്രം പ്രയോഗിക്കുനെന്നു തന്നെ വേണം വാര്‍ത്തകളിലൂടെ മനസ്സിലാകേണ്ടത്. മേല്‍ കമ്മറ്റിയില്‍ വെച്ച് വി എസ്സ്നു എതിരായ ഒരു തീരുമാനം കൈ കൊണ്ടാല്‍ അത് പാടെ ഉള്‍കൊള്ളാന്‍ ഒരു വിഭാഗം അന്നിഗളെ കിട്ടിലെന്നു അനുഭവ പാഠം പടിപ്പിചിട്ടുണ്ടല്ലോ.
അതുകൊണ്ട് തന്നെ കേന്ദ്ര കമ്മിറ്റി മെമ്പര്‍ അച്യുതാനന്ദനെ മത്സരിക്കണമോ വേണ്ടയോ എന്ന് ത്രീരുമാനിക്കാന്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് വിടുകയും മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരകഥ പോലെ സംസ്ഥാന കമ്മറ്റി വിഷയം ജില്ലാ കമ്മറ്റികള്‍ക്ക് വിട്ടിരിക്കുന്നു. നാളിതുവരെ കേന്ദ്ര കമ്മിറ്റി മെംബേര്‍സ് മത്സരിക്കുന്ന കാര്യം ജില്ല കമ്മറ്റി അഭിപ്രായം പറഞ്ഞ ചരിത്ര മില്ല എന്നത് വസ്തുത.

എന്തിനു ഇതുപോലൊരു കീഴ്വഴക്കം സിപിഎം സൃഷ്ട്ടികുന്നു? പത്തനംതിട്ട പോലെ ചുരുക്കം ചില ജില്ലകള്‍ വി എസ്ന്‍റെ കൂടെ നില്‍ക്കുമെങ്കിലും ഭൂരിപക്ഷം ജില്ല കമ്മറ്റികളും മറു വശതാനെന്നത് പകല്‍ പോലെ സത്യം. അന്തിമ തീരുമാനം വി എസ്സ്നു പ്രതികൂലമായ് വന്നാല്‍ ആര്‍ക്കും സബ്ധിക്കാന്‍ കഴിയാത്ത വിതം തീരുമാനം പര്ട്ടിയുടെതെന്നു വരുത്തി തീര്‍ക്കാന്‍ എതിര്‍ ചെരിയിലുള്ളവര്‍ക്ക് നിഷ്പ്രയാസം കഴിയുമെന്ന് കണക്കു കൂട്ടുന്നു. മറിച്ച് ഒരു തീരുമാനം വരാനുള്ള സാധ്യത വളരെ വിരളം. മാത്രമല്ല ഒരു മുഴം മുന്‍പേ എറിഞ്ഞു വി എസ്സ്നു അനുകൂല മയോ പ്രതികൂല മയോ പ്രകടനങ്ങള്‍ നടത്താന്‍ അനുവതികരുതെന്നു കീഴ് ഖടകങ്ങള്‍ക്ക് സക്തമായ തകീത് പാര്‍ട്ടി ഇതിനകം കൊടുത്തു കഴിഞ്ഞു.

എലി എത്ര കരഞ്ഞാലും പൂച്ചയുണ്ടോ പിടിവിടുന്നു എന്ന് പറഞ്ഞ പോലെ വി എസ് ആഗ്രഹിച്ചാലും ആഗ്രഹം പത്രകാരെയും പാര്‍ട്ടിയെയും അറിയിച്ചാലും കണ്ണൂര്‍ ലോബി പിടിവിടും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. 2006 -ല്‍ മൌന മായിരുന്നു വി എസ് ന്‍റെ ആയുധമെങ്കില്‍ 2011 -ല്‍ നേരത്തെ മൌനം വെടിഞ്ഞ വി എസ് ന്‍റെ ആയുധം എന്തെന്ന് കാത്തിരുന്ന് കാണാം.

Keine Kommentare: