Sonntag, 31. Oktober 2010

വില്‍ പത്രം ചെറുകഥ

വശ്യമായ പെരുമാറ്റം വേറിട്ട വേഷം എല്ലാം കൊണ്ടും അദ്ദേഹത്തിനെ എനിക്ക് ഇഷ്ട്ടമായിരുന്നു. ഇഷ്ടം ഒരു ആധരനീയത ബഹുമാനം എന്നെ തരത്തില്ക്ക് എത്തിയിരുന്നു എന്നതാണ് വാസ്തവം.

എല്ലായിപ്പോഴും എവിടെയും കാണാം, വേറിട്ട അഭിപ്രായം, സ്ഥായിയായ അഭിപ്രയതിനുടമ. വിശേഷണങ്ങള്‍ ഇനിയുമതികം. സംസ്ഥാന അവാര്‍ഡ് ജേതാവിനെ നിയമ സഭാ സീറ്റ് വക്താനം നല്‍കിയ ഇരുമുന്നനിയെയും നിരാസനാകിയ അദ്ദേഹത്തിന്‍റെ രാഷ്ട്രിയ സ്വഭാവം എനിക്ക് മനസിലായില്ല, എനിക്കെന്നല്ല ആര്‍കും ഇതുവരെ പിടിതന്നിട്ടില്ല.

ആരോ ചുമലില്‍ തട്ടി പറഞ്ഞു എവിടെ കന്നുമല്ലോ, സമയം വളരെ താമസിച്ചു വീട്ടില്‍ ഭാര്യയും കുട്ടികളും മാത്രമേയുള്ളൂ. രാവിലെ സ്ഥാനാര്‍ഥിയുടെ പര്യടനം ഉള്ളതാ, പിന്നീടു വരാം. ഭിത്തിയില്‍ ചാരിനില്‍കുന്ന എനിക്ക് സ്ഥലകാല ഭോധം വീണ്ടെടുക്കാന്‍ കഴിഞ്ഞു. സിസ്റ്റര്‍ മരുന്ന് മാറ്റിവെച്ചു പത്തുമണിക്ക് നല്‍കണേ എന്ന് പറഞ്ഞു പോയി.

കുറെ എന്തെങ്കിലും പറയാന്‍ കാണുമോ? കുറെ ആളുകള്‍ കാതോര്‍ത വാക്കുകള്‍ക്ക് തുടര്‍ച്ച ഉണ്ടാവില്ലേ എന്നോടുമാത്രമായ് ഒന്നും പറയാന്‍ കാണില്ലേ? ഞാന്‍ ആഗ്രഹിച്ചതോ ആശിച്ചതോ നടപ്പാവന്നമെന്നില്ലല്ലോ, ഓര്തിരിക്കുംബോഴാന്നു ആ കൈകള്‍ എന്നെ വിളിച്ചത്. എന്തോ പറയനുണ്ടല്ലോ ഞാന്‍ കാതോര്‍ത്തു. എനിക്കൊരു വില്‍പത്രം ശരിയാക്കണം ഒരു സ്റ്റാമ്പ് പേപര്‍ തരപെടുതാമോ?

ഒന്നും മനസ്സിലാകുന്നില്ല എന്തിനു വേണ്ടി ഈ വില്‍പത്രം?ഒരിക്കല്‍ പറഞ്ഞതാണല്ലോ "നെപ്പോളിയന്‍ പറഞ്ഞപോലെ ഒഴിഞ്ഞ കൈകളുമായ്‌ പോവുന്നു എന്ന്കാണിക്കാന്‍ എന്‍റെ കൈ ശവമന്‍ജതിന് വെളിയിലിടെണ്ട കാര്യാ മില്ല കാരണം ഈ ഓട്ട കൈ ആരു കാണാന്‍".

പിനെന്തിനീ മുദ്ര പത്രം. നിഗൂടതല്‍ ഒന്നും ഇല്ലാത്ത ഒരു ജീവതമായിരുന്നു എന്നാലും ആരെയും ആശ്രയിക്കാന്‍ ഇഷ്ട്ട പെടാത്ത അദ്ദേഹവും എന്തെങ്കിലും കരുതിയിരിക്കാത്തിരിക്കില്ല. എന്‍റെ വിശ്വാസം എന്നെ രക്ഷികട്ടെ അന്ന് ഞാന്‍ തിരുത്തി പറഞ്ഞു. സ്വന്തമായ് ആരുമില്ലതതല്ലേ എഴുതുമ്പോള്‍ എനേയും ഉല്പെടുതുമെന്ന ദുരാഗ്രഹമാന്നു എനെകൊണ്ട് അങ്ങിനെ പറയിപ്പിച്ചത്.

കൌതുകത്തോടെയും അകംക്ഷയോടെയും ഞാന്‍ എഴുതാനിരുന്നു. വലതു കൈകൊണ്ടു എന്‍റെ ഇടതു കൈകളില്‍ മൃതുവായ് പിടിച്ചിരിക്കുന്നു. ഇപ്പോള്‍ വളരെ ഭേതപെട്ടിരിക്കുനെന്നു എനിക്ക് തോന്നി. തല വാചകം അര് എപ്പോള്‍ എന്ത് എഴുതുന്നു എന്നെല്ലാം വളരെ ഭംഗിയായി തന്നെ ഞാന്‍ സ്വയം എഴുതി വായിച്ചു കേള്‍പിച്ചു. ബാക്കി എഴുതാന്‍ പറയുന്നത് കാതോര്‍ത്തിരുന്നു. "ആചാര വെടിയോ ഔദ്യോഗിക ബഹുമതിയോ കൂടാതെ അടക്കം ചെയ്യണം" ആ കൈകള്‍ മെല്ലേ എന്‍റെ കൈ വിട്ടു. ഞാന്‍ ആകെ തളര്‍ന്നു കണ്ണുകളില്‍ ഇരുട്ട് കയറി, എല്ലാത്തിനും ഔ അന്ത്യമുന്ടല്ലോ എന്ന് കരുതി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

അതെ അതായിരുന്നു ശരി മന്ദ്ദ്രിമരെയും കാത്ത് ശീതികരിച്ച ശവ പെട്ടിയില്‍ കുറച്ചുപേര്‍ക്കെങ്കിലും അസൌകര്യമായി കിടക്കെണ്ടല്ലോ. പ്രധാനികല്‍ക്കെല്ലാം തിരഞ്ഞെടുപ്പ് തിരക്കല്ലേ.